ഫറോക്ക്: സ്കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞ് എല്‍.കെ. ജി വിദ്യാര്‍ഥിനി മരിച്ചു. നാലു വിദ്യാര്‍ഥികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. ബേപ്പൂര്‍ ബിസി റോഡിലെ പോര്‍ട്ട് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബേപ്പൂര്‍ പോര്‍ട്ടിലെ ടഗ് മാസ്റ്ററായ പാറാടന്‍ നജ്മല്‍ ബാബു-നബ്ശ ഹസീന്‍ ദമ്പതികളുടെ മകള്‍ നൂജ നഷ്റയാണ് (അഞ്ച്) മരിച്ചത്. സഹോദരി നാലാം ക്ളാസ് വിദ്യാര്‍ഥിനി നിജാ നഷ്വ (10), ആണ്ടക്കല്‍ കുനിയില്‍ ത്രുദീപിന്‍െറ മകന്‍ ദേവധത്ത് (8), അജിത്തിന്‍െറ മകന്‍ അമിത് (8), ബിജേഷിന്‍െറ മകന്‍ ക്രിഷ്ണ തീര്‍ത്ത് (8), ഓട്ടോ ഡ്രൈവര്‍ ചീര്‍പ്പാലം വടക്കേടത്ത് കിഴക്കുംപാടം ബബീഷ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ 7.40ഓടെയാണ് അപകടം. ബേപ്പൂരിലെ ക്വാര്‍ട്ടേഴ്സില്‍നിന്നും വിദ്യാര്‍ഥികളെ കയറ്റി കുണ്ടായിത്തോടുള്ള സ്കൂളിലേക്ക് പോകുംവഴി ബേപ്പൂര്‍- ചെറുവണ്ണൂര്‍ റോഡിലെ ചീര്‍പ്പാലത്തിന് സമീപം കയറ്റത്തില്‍ എതിരെവന്ന ഹോണ്ട ആക്ടിവ സ്കൂട്ടറില്‍തട്ടി നിയന്ത്രണംവിട്ട് കല്ലില്‍ കയറി ഇടതുവശത്തേക്ക് ഓട്ടോ മറിയുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍കേട്ടത്തെിയ സമീപവാസികളും വഴിയാത്രക്കാരുമാണ് അപകടത്തില്‍പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയത്. ആദ്യം ചെറുവണ്ണൂരിലെ കോയാസ് ആശുപത്രിയിലും പിന്നീട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും നഷ്റയെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് ഏഴോടെ കൊളത്തറ വടക്കേ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.