തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ചികിത്സക്ക് എടുത്തിട്ടുള്ള ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ജപ്തി നടപടികള്‍ക്ക് ഉത്തരവിട്ട തീയതി മുതല്‍ മൂന്നു മാസത്തേക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. റവന്യൂ റിക്കവറി നിയമം വകുപ്പ് 71 പ്രകാരം ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് ഇത് ബാധകമാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2ന്‍റെ 25 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.
കൊച്ചി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മൂന്നു പേരുടെ പാനല്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തു. റിട്ട. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജുമാരായ എം. രാജേന്ദ്രന്‍നായര്‍, ഡി പ്രേമചന്ദ്രന്‍, പി. മുരളീധരന്‍ എന്നിവരുടെ പേരുകളാണ് ശിപാര്‍ശ ചെയ്തത്.
ശബരിമല മണ്ഡല-മകരവിളക്ക് പ്രമാണിച്ച് തീര്‍ഥാടനവുമായി നേരിട്ട് ബന്ധപ്പെടുന്ന ശബരിമലയിലേക്കുള്ള 17 റോഡുകളടക്കം 26 റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി 8943.54 ലക്ഷം രൂപക്കുള്ള ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കും. ഹൈകോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളും ഇക്കൂട്ടത്തില്‍പ്പെടും.
പത്തനംതിട്ട റാന്നിയില്‍ ജലവിഭവ വകുപ്പിന്‍റെ കൈവശമുള്ള 74.90 ആര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ പുനര്‍നിക്ഷിപ്തമാക്കി. ഇവിടെ ഗവണ്‍മെന്‍റ് ഐ.ടി.ഐ സ്ഥാപിക്കുന്നതിന് നിലവിലെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വ്യവസായ പരിശീലന വകുപ്പിന് ഉപയോഗാനുമതി മാത്രം നല്‍കാനും തീരുമാനിച്ചു.
കോട്ടയം ജില്ലയിലെ മീനച്ചലില്‍ ജലവിഭവ വകുപ്പിന്‍റെ കൈവശമുള്ള 1.82 ഏക്കര്‍ ഭൂമി റവന്യു വകുപ്പില്‍ നിക്ഷ്പിതമാക്കി. ഇവിടെ ആധുനിക ഡ്രൈവര്‍ ടെസ്റ്റിങ് യാഡ് നിര്‍മിക്കുന്നതിന് നിലവിലെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി മോട്ടോര്‍ വാഹന വകുപ്പിന് ഉപയോഗാനുമതി മാത്രം നല്‍കാനും തീരുമാനിച്ചു.
കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വാങ്ങാൻ ഉദ്ദേശിക്കുന്ന 184.28 ആര്‍ ഭൂമിയുടെ ആധാര രജിസ്ട്രേഷനുള്ള മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഉള്‍പ്പെടെ 13,34,359 രൂപ (പതിമൂന്നു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി അമ്പത്തി ഒമ്പത് രൂപ മാത്രം) ഒഴിവാക്കി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മറ്റു തീരുമാനങ്ങൾ
കേരള ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായി ചുവടെ പറയുന്നവരെ നിയമിച്ചു:
കെ.ആര്‍. ദീപ, വി. മനു, എം.എ. ആസിഫ്, വി. തേക് ചന്ദ്, സി.എം. നാസര്‍, എസ്.യു. നാസര്‍, ബിജോയ് ചന്ദ്രന്‍, കെ.ബി. രാമാനന്ദ്, എസ്. ഗോപിനാഥന്‍, ഡി. ചന്ദ്രസേനന്‍, എ.ജെ. വര്‍ഗ്ഗീസ്, സി.കെ. സുരേഷ്, മൊഹമ്മദ് റഫീഖ്, കെ. അമ്മിണിക്കുട്ടി രഘുരാജ്, ടി.കെ. അനന്തകൃഷ്ണന്‍, രേഖ സി. നായര്‍, അലക്‌സ് എം. തോംബ്ര, എം.എസ്. ബ്രീസ്, എന്‍.കെ. തങ്കച്ചന്‍, മേരി ബീന ജോസഫ്, സി.എസ്. ഷീജ, സുരിന്‍ ജോര്‍ജ് ഐപ്, റനില്‍ ആന്റോ കണ്ടംകുളത്തി, പി.എം. മനോജ്, എം. ഐ. ജോണ്‍സന്‍, ബി. ജയസൂര്യ, സുമന്‍ ചക്രവര്‍ത്തി, അംജദ് അലി, ബി. വിനോദ്, സൈജി ജേക്കബ് പാലാട്ടി, മാത്യു ജോര്‍ജ് വടക്കേല്‍, എം.കെ. പുഷ്പലത, പോള്‍ വര്‍ഗ്ഗീസ് എം., കെ.വി. മനോജ് കുമാര്‍, സി.കെ. ഗോവിന്ദന്‍, സാബു എം.ആര്‍., സന്തോഷ് പീറ്റര്‍, എം.വി. അനന്തന്‍, ടി. രാജശേഖരന്‍ നായര്‍, അരവിന്ദകുമാര്‍ ബാബു, സി.എന്‍. പ്രഭാകരന്‍, സി.എസ്. ഹൃദിക്ക്, സി.പി. പ്രദീപ്, കെ.ബി. ഉദയകുമാര്‍, മരുളീധരന്‍ ബി.ആര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.