തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ പരസ്യപ്പെടുത്തുമെന്ന് പിണറായി സർക്കാർ. 48 മണിക്കൂറിനുള്ളിൽ തീരുമാനം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും തീരുമാനങ്ങളുടെ പകർപ്പ് െപാതുഭരണ വകുപ്പിന് നൽകുകയും ചെയ്യും. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. എന്നാൽ, യു.ഡി.എഫ് സർക്കാറിെൻറ അവസാന കാലത്തെ മന്ത്രിസഭാ തീരുമാനങ്ങൾ പരസ്യപ്പെടുത്തുന്നതിനെതിരെ അപ്പീൽ പോകുന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിനാൽ ഇതുസംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്.
നേരത്തെ മന്ത്രിസഭാ തീരുമാനം സംബന്ധിച്ച വിവരങ്ങള്‍ 10 ദിവസത്തിനകം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കണമെന്ന് മുഖ്യവിവരാവകാശ കമീഷണര്‍ വില്‍സന്‍ എം. പോള്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ സര്‍ക്കാറിെൻറ അവസാന മൂന്ന് മാസത്തെ മന്ത്രിസഭാ യോഗങ്ങളുടെ വിശദാംശം ആവശ്യപ്പെട്ട് അഡ്വ. ഡി.ബി. ബിനുവിെൻറ അപേക്ഷയിലായിരുന്നു വിവരാവകാശ കമീഷണറുടെ ഉത്തരവ്. എന്നാല്‍ വിവരാവകാശ പരിധിയില്‍ വരാത്തതിനാല്‍ മന്ത്രിസഭാ തീരുമാനങ്ങളുടെ വിവരങ്ങൾ നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.