തൃശൂര്‍: ചൂണ്ടലില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തൃശൂരിൽ നിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിർദിശയിൽ വരികയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചാണ് അപകടം. ബസ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി വെള്ളായണി പി.എസ്.കുമാർ, ലോറി ഡ്രൈവർ ഹരിയാന സ്വദേശി ഡൊമനിക് എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പുലർച്ചെ 4.30 നാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചുണ്ടല്‍ പാടത്തിനടുത്ത് വളവില്‍ വെച്ച് നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണിക്കാണ് അപകടം. ഇരുവാഹനങ്ങളുടേയും ഡ്രൈവര്‍മാര്‍ ഇരിക്കുന്ന ഭാഗങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.