ലാവലിൻ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

ആലുവ: ലാവലിൻ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന സി.പി.എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍റെ ആരോപണം അദ്ദേഹം നിഷേധിച്ചു. ലൈംഗികാപവാദ കേസുകൾ ചർച്ച ചെയ്യുന്നില്ല. സോളാർ അടക്കമുള്ള കാര്യങ്ങൾ സംസാരിക്കാനല്ല പത്രസമ്മേളനം വിളിച്ചതെന്നും ആലുവ പാലസിൽ വാർത്താസമ്മേളനത്തിൽ  അഭിപ്രായപ്പെട്ടു.

വിവാദം കൊണ്ട് സംസ്ഥാനത്തിന് ഭക്ഷിക്കാനാകില്ല. അതിന് വികസനം അനിവാര്യമാണ്. വിവാദങ്ങൾക്കിടയിൽ വികസനം തഴയപ്പെടരുത്. പഴയ വൻകിട വ്യവസായ ശാലകളെ സഹായിച്ചില്ലെന്നത് അടിസ്ഥാന രഹിതമാണ്. കൂടുതലായി ഉപയോഗിക്കുന്നതും മാലിന്യ പ്രശ്നമുണ്ടാക്കുന്നതുമായ വ്യവസായ ശാലകൾക്ക് എക്കാലത്തും മുന്നോട്ട് പോകാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.