തിരുവനന്തപുരം: മണ്ഡല,മകരവിളക്ക് കാലത്ത് ശബരിമലയില്‍ ഭക്തര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ആണ് ഇതിനെകുറിച്ച് വിശദീകരിച്ചത്. ശബരിമല കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. വരുന്ന മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ ഭക്തര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്തും. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനം ഗവണ്‍മന്‍റ് വളരെ പ്രാധാന്യത്തോടെ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും ശബരിമലയിലേക്കുള്ള റോഡുകളുടെ വികസനത്തിന് 170 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.