മുംബൈ: കുവൈത്ത് വിസാ നടപടിയുടെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ക്കുള്ള വൈദ്യപരിശോധന നടത്തുന്ന ഏജന്‍സിയായ ഖദാമത്ത് ഇന്‍റഗ്രേറ്റഡ് സൊലൂഷന്‍സിന്‍െറ കൊച്ചിയിലേയും ഹൈദരാബാദിലേയും ഓഫീസുകള്‍ പൂട്ടാന്‍ കുവൈത്ത് കോണ്‍സുലേറ്റ് നിര്‍ദേശം നല്‍കി. ഇനി വൈദ്യപരിശോധന നടത്താന്‍ ഡല്‍ഹിയിലും മുംബൈയിലുമുള്ള ഖദാമത്തിന്‍്റെ ഓഫീസുകളെ ആശ്രയിക്കേണ്ടി വരും.
ഉദ്യോഗാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കിയത് വിവാദമാകുകയും മഹാരാഷ്ര്ട ലീഗല്‍ മെട്രോളജി സെല്‍ നടപടിയെടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 29ന് കമ്പനിയുമായുള്ള കരാര്‍ കുവൈത്ത് അധികൃതര്‍ റദ്ദാക്കുകയും ചുമതല ഗാംകയെ ഏല്‍പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി തിങ്കളാഴ്ച മുതല്‍ ചുമതല ഖദാമത്തിനുതന്നെയെന്ന് വ്യക്തമാക്കി കുവൈത്ത് കോണ്‍സുലേറ്റ് ജനറല്‍ വിജ്ഞാപനമിറക്കുകയായിരുന്നു.
3700 രൂപ മാത്രം ഫീസായി ഈടാക്കിയിരുന്ന ഗാംകയ്ക്കു കേരളത്തില്‍ മാത്രം പത്ത് സെന്‍്ററുകള്‍ ഉണ്ടായിരുന്നു. 12,000 രൂപയാണ് ഖദാമത്ത് വൈദ്യപരിശോധനക്കായി ഇനി മുതല്‍ ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.