സ്ളീപ്പര്‍ ടിക്കറ്റ്: വിവാദ തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: തീവണ്ടികളില്‍ പകല്‍യാത്രക്ക് സ്ളീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയ വിവാദ തീരുമാനം പിന്‍വലിച്ചു. യാത്രക്കാര്‍ക്ക് സാധാരണ കൗണ്ടറുകളില്‍ സ്ളീപ്പര്‍ ടിക്കറ്റ് തുടര്‍ന്നും ലഭിക്കും. തല്‍ക്കാലം ദക്ഷിണ റെയില്‍വെയുടെ ഡിവിഷനുകളില്‍ സ്ളീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയ നടപടി നടപ്പാക്കേണ്ടതില്ളെന്നാണ് തീരുമാനം. സ്ളീപ്പര്‍, ഉയര്‍ന്ന ക്ളാസ് ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകളില്‍ത്തന്നെ ലഭ്യമാകുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.

ട്രെയിനുകളില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് സ്ളീപ്പര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം നിര്‍ത്തലാക്കിയ റെയില്‍വേ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പകല്‍ സമയങ്ങളില്‍ റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്‍റുകളിലെ യാത്രക്ക് സ്ളീപ്പര്‍ ടിക്കറ്റ് നല്‍കുന്നത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ശല്യമാകുന്നെന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു റെയില്‍വെയുടെ വിശദീകരണം.

പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ആയിരക്കണക്കിന് യാത്രക്കാരുടെ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാന്‍ എണ്ണത്തില്‍ കുറവുള്ള ഉദ്യോഗസഥര്‍ക്ക് കഴിയില്ളെന്നായിരുന്നു പ്രധാന ആക്ഷേപം.

തീരുമാനം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ റെയില്‍വേമന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചിരുന്നു. റെയില്‍¤െവയുടെ വരുമാനം തന്നെ നഷ്ടപ്പെടുത്തി പരിഷ്കാരം അടിച്ചല്‍േപിച്ച തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍മാരെ നിലയ്ക്കുനിര്‍ത്താന്‍ ബോര്‍ഡ് ചെയര്‍മാനും വകുപ്പുമന്ത്രിയും തയാറാകണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

തീരുമാനത്തിലൂടെ റെയില്‍വേ യാത്രക്കാരെ വെല്ലുവിളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. റെയില്‍വേയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.