കണ്ണൂര്‍: എസ്.എന്‍.ഡി.പിയുമായി സി.പി.എമ്മിന് ശത്രുതയോ അകല്‍ച്ചയോ ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുവരും ശത്രുതയിലാണെന്ന വാദം ശരിയല്ല. എസ്.എന്‍.ഡി.പിയിലെ ഒരു വിഭാഗത്തിന്‍െറ ആര്‍.എസ്.എസ് നിലപാടിനെതിരെയാണ് സി.പി.എം നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സാമുദായിക സംഘടനകളുടെ ഇത്തരത്തിലുള്ള നിലപാടുകളെ സി.പി.എം എക്കാലത്തും എതിര്‍ത്തിട്ടുണ്ട്. അത്തരം നിലപാടുകള്‍ തുടരും. സാമുദായിക ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസുമായി ആരും കൂട്ടുകൂടരുത്. ഈ മാസം 26 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ വര്‍ഗീയതെക്കെതിരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ പ്രചാരണം സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
അഴിമതിക്കെതിരെ നിലപാട് എടുക്കുന്നവര്‍ക്ക് യു.ഡി.എഫ് ഭരണത്തില്‍ രക്ഷയില്ല എന്നാണ് ടോമിന്‍ തച്ചങ്കരിയുടെ സ്ഥലം മാറ്റത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതികള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ട്രാന്‍സ്പോര്‍ട്ട് കമീഷണറായി എത്ര കാലം തച്ചങ്കരിക്ക് ഇരിക്കാന്‍ സാധിക്കുമെന്ന് കണ്ടറിയാമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.