കൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദിലെ ജീവനക്കാരന്‍ അബ്ദുല്‍ ഹക്കീം കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ഫലപ്രദമല്ളെന്ന് ചൂണ്ടിക്കാട്ടി ഹക്കീമിന്‍്റെ ഭാര്യയും സമരസമതിയും സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ മുമ്പ് കേസന്വേഷണം സി.ബി.ഐ.ക്ക് വിട്ടിരുന്നുവെങ്കിലും അന്വേഷണം ഏറ്റെടുക്കാനാവില്ളെന്നായിരുന്നു സി.ബി.ഐ നിലപാട്. രാഷ്ര്ടീയവും സാമുദായികവുമായ താത്പര്യങ്ങള്‍ മൂലമാണ് അന്വേഷണം ആവശ്യപ്പെടുന്നത് എന്നായിരുന്നു സി.ബി.ഐയുടെ വാദം. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ളെന്നും സി.ബി.ഐ തന്നെ കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.
കൊറ്റി ജുമാ മസ്ജിദിലെ ജീവനക്കാരനായ തെക്കെ മമ്പലത്ത് ഹക്കീമിനെ 2014 ഫിബ്രവരി 10നാണ് പള്ളിവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയത്. പള്ളിവളപ്പില്‍തന്നെയുള്ള മദ്രസ കെട്ടിടത്തിന് പിന്നിലാണ് ഹക്കീമിന്‍്റെ മൃതദേഹം കണ്ടത്തെിയത്. ലോക്കല്‍ പൊലീസിന്‍െറ അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടാകത്തതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ പോലും പിടിയിലായില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിട്ടെങ്കിലും സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കാത്തതിനാല്‍ ക്രൈംബ്രാഞ്ച് തന്നെയായിരുന്നു അന്വേഷണം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.