ശ്രീനാരായണ ഗുരുവിനെ തെറ്റിദ്ധാരണജനകമായി ചിത്രീകരിച്ചത് തെറ്റ് -വി.എസ്

തിരുവനന്തപുരം: കണ്ണൂരില്‍ ബാലസംഘം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ശ്രീനാരാണ ഗുരുവിനെ  തെറ്റിദ്ധാരണജനകമായി ചിത്രീകരിച്ച നടപടി തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഘോഷയാത്രയില്‍ ശ്രീനാരായണീയരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലെ നിശ്ചലദൃശ്യം അവതരിപ്പിച്ചത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്- സംഘ്പരിവാര്‍ ശക്തികള്‍ യഥാര്‍ഥ ശ്രീനാരായണ ദര്‍ശനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്‍െറയും എസ്.എന്‍.ഡി.പിയിലെ വരേണ്യവര്‍ഗം അതിനു കൂട്ടുനില്‍ക്കുന്നതിന്‍െറയും പ്രതീകാത്മകമായ അവതരണമാണ് നടത്തിയത്. അതിനെ ആ അര്‍ഥത്തില്‍ കാണേണ്ടതായിരുന്നു. തലശ്ശേരിയില്‍ ശ്രീനാരായണ ഗുരുവിന്‍െറ പ്രതിമയുടെ കൈ വെട്ടിമാറ്റുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത ആര്‍.എസ്.എസ് -ബി.ജെ.പി അക്രമി സംഘത്തിന്‍െറ കിരാത നടപടി മറച്ചുവെക്കാനാണ് ശ്രീനാരായണ ഗുരുവിനെ സി.പി.എം അധിക്ഷേപിച്ചിരിക്കുന്നു എന്ന തരത്തില്‍ കുപ്രചാരണം നടത്തുന്നത്. ഗുരുവിന്‍െറ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളീയ സമൂഹത്തെ മുന്നോട്ട് നയിക്കുകയും പിന്നാക്ക- അധികൃത വിഭാഗങ്ങള്‍ക്ക് നിലപാടുതറ ഒരുക്കിക്കൊടുക്കയും ചെയ്തത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അങ്ങനെയുള്ള സി.പി.എം ഗുരുവിനെ അധിക്ഷേപിക്കുന്നു എന്ന തരത്തില്‍ പ്രചാരവേല നടത്തുന്നത് ദുഷ്ടലാക്കോടെയാണെന്നും വി.എസ് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.