തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതികൂല കോടതി വിധിയുണ്ടായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍.എം.പോള്‍ രാജി സന്നദ്ധത അറിയിച്ചു. രാജിക്ക് മുന്നോടിയായി വിന്‍സണ്‍.എം.പോള്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
'കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാറി നില്‍ക്കുകയാണ്. താനിരിക്കുമ്പോള്‍ വിജിലന്‍സിന്റെ സല്‍പേരിന് കളങ്കം വരാന്‍ പാടില്ല. വിജിലന്‍സിന്റെ മനോവീര്യം നശിക്കാതിരിക്കാനാണ് ഈ തീരുമാനം. സുതാര്യതക്കുവേണ്ടി ചിലപ്പോള്‍ മാറി നില്‍ക്കേണ്ടി വരും. തെറ്റുചെയ്താല്‍ മാത്രമേ കുറ്റബോധം തോന്നുകയുള്ളു. നിയമത്തിനുള്ളില്‍ നിന്നു മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ തനിക്ക് സാധിക്കും'^ വിന്‍സണ്‍.എം.പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്റെ ശിപാര്‍ശകളെ മറികടന്ന് കേസ് അവസാനിപ്പിക്കണമെന്ന് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളിയ സാഹചര്യത്തിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.