കേരള ഹൗസ് ബീഫ് റെയ്ഡ്: സർക്കാർ പരാതി നൽകി

ന്യൂഡൽഹി: കേരള ഹൗസിൽ ബീഫ് റെയ്ഡ് നടത്തിയ പൊലീസിൻെറ നടപടി ദൗർഭാഗ്യകരമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസൺ. കേരള ഹൗസ് കാന്റീനില്‍ ഡല്‍ഹി പോലീസ് അനുവാദമില്ലാതെ പ്രവേശിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പരാതി നല്‍കി. പശുവിറച്ചി വിതരണം ചെയ്തുവെന്ന പരാതിയില്‍ റസിഡന്റ് കമ്മീഷണറുടെ അനുമതി ഇല്ലാതെ പൊലീസ് പരിശോധന നടത്തിയതിനെതിരെയാണ് പരാതിയെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.

കഴിഞ്ഞദിവസം കേരള ഹൗസിൻെറ കാൻറീനിൽ വിളമ്പിയത് പോത്തിറച്ചിയാണ്. വർഷങ്ങളായി താൻ ഇവിടെ വരാറുണ്ടെന്നും ഇതുവരെ ഇവിടെ ഗോമാംസം വിളമ്പിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൊലീസ് പരിശോധന സ്വാഭാവിക നടപടി മാത്രമായിരുന്നുവെന്ന് ഡൽഹി പൊലീസ് പ്രതികരിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്ററർ ചെയ്തിട്ടില്ല. കണ്‍ട്രോള്‍ റൂമിൽ പരാതി ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.