തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രചാരണത്തില്‍ കൂടുതല്‍ ജില്ലകളില്‍ പ്രസംഗിക്കുക പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തന്നെ. തൊട്ടുപിന്നില്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും. എം.എ. ബേബിയും എസ്. രാമചന്ദ്രന്‍ പിള്ളയും പ്രചാരണത്തിനിറങ്ങുന്നുണ്ട്.
വി.എസ് 12 ജില്ലകളിലും കോടിയേരി 11 ജില്ലകളിലുമാണ് എല്‍.ഡി.എഫ് പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യുക. പിണറായി ഒമ്പത്, ബേബി ആറ്, എസ്.ആര്‍.പി നാല് ജില്ലകളില്‍ വീതവും പൊതുയോഗങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ഒന്ന് വരെയാണ് വി.എസിന് പാര്‍ട്ടി വേദി ഒരുക്കുന്നത്. അപ്രഖ്യാപിത വിലക്കുണ്ടായിരുന്ന കണ്ണൂരില്‍ ഒക്ടോബര്‍ 28ന് വി.എസ് എത്തുന്നുണ്ട്.
കോടിയേരി ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ ഒന്നുവരെ കോട്ടയം, കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലും പിണറായി ഇതേകാലയളവില്‍ തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. എം.എ. ബേബി ഒക്ടോബര്‍ 19 മുതല്‍ 25 വരെ വയനാട്, മലപ്പുറം, തൃശൂര്‍, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും എസ്. രാമചന്ദ്രന്‍ പിള്ള ഒക്ടോബര്‍ 23 മുതല്‍ 26 വരെ പാലക്കാട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും പ്രസംഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.