വളാഞ്ചരേി കൊലപാതകം: വിനോദിന്‍െറ ഭാര്യ ജ്യോതി അറസ്റ്റില്‍

മലപ്പുറം: വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജ്യോതിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് നേരത്തേ പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരെ വളാഞ്ചേരിയിലെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവരും.

കേസിലെ പ്രതി യൂസുഫിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനോദിന്‍െറയും ഭാര്യ ജ്യോതിയുടേയും അടുത്ത സുഹൃത്താണ് യൂസുഫ്. കൊലപാതകത്തിന് ഒപ്പം നിന്നാല്‍ ഫ്ളാറ്റ് നല്‍കാമെന്ന് ജ്യോതി യൂസുഫിനോട് പറഞ്ഞിരുന്നതായും കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറയുന്നു. വിനോദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതില്‍ ഒരു കുട്ടിയുമുണ്ട്, ആ സ്ത്രീ രണ്ടാമതും ഗര്‍ഭിണിയുമാണ്. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കരുതുന്നത്.

വളാഞ്ചരേി ആലിന്‍ചുവട്ടിലെ രാഹുല്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി ഉടമ എറണാകുളം ഇടപ്പള്ളി എളമക്കര കുറ്റിക്കാടന്‍ വിനോദ് കുമാറിനെ(54) ഈ മാസം ഒമ്പതിനാണ് വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്ന ജ്യോതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.