കൊല്ലം: സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാറിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സഹോദരി ശാന്ത. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കും. അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി പറയുന്നത് കേസ് അട്ടിമറിക്കാനാണെന്നും ശാന്ത ആരോപിച്ചു.
ശാശ്വതികാനന്ദ മരിച്ച ദിവസം വാടക കൊലയാളി പ്രിയന്‍ അദൈ്വതാശ്രമത്തില്‍ എത്തിയിരുന്നു. പ്രവീണ്‍ എന്നയാളുടെ കാറിലാണ് പ്രിയന്‍ എത്തിയത്. പ്രവീണിന്‍െറ അച്ഛനാണ് ഇക്കാര്യങ്ങള്‍ തങ്ങളോട് പറഞ്ഞത്. ഈ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും അവര്‍ ഗൗരവമായി എടുത്തില്ളെന്നും ശാന്ത വ്യക്തമാക്കി.
ശാശ്വതികാനന്ദയുടെ മരണത്തില്‍ അദ്ദേഹത്തിന്‍െറ സഹായിയായിരുന്ന സാബുവിന് മുഖ്യപങ്കുണ്ട്. സാബുവിനെ നുണപരിശോധനക്ക് വിധേയമാക്കിയാല്‍ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും ശാന്ത മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.