യമനിലെ ഹൂതി ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും

റിയാദ്: യമനിലെ ഏദനില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. മലപ്പുറം താനൂരിനടുത്ത് ഒഴൂര്‍ എരനല്ലൂര്‍ കോതങ്ങപ്പാത്ത് പറമ്പില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ ഹനീഫയാണ് (52) മരിച്ചത്. യു.എ.ഇ സൈനിക ക്യാമ്പിലെ സഹായി ആയി ജോലിനോക്കുകയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ഷാഹിന, ഹസീന, റുക്സാന, ഷുക്കൂര്‍. മരുമക്കള്‍: ശക്കീര്‍, ഇല്യാസ് ഹുദവി. മൃതദേഹം യമനില്‍ നിന്ന് അബുദാബിയിലത്തെിച്ച് ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

സൗദി നേതൃത്വത്തിലുള്ള  സഖ്യസേന കീഴടക്കിയ ഏദന്‍ നഗരത്തില്‍ ചൊവ്വാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ 15പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ നാല് യു.എ.ഇ സൈനികരും ഒരു സൗദി സൈനികനും ഉള്‍പ്പെടുന്നതായി സഖ്യസേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
  നിയമാനുസൃത യമന്‍ പ്രസിഡന്‍റ് അബ്ദു റബ്ബു മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാറിലെ പ്രധാനമന്ത്രി ഖാലിദ് ബഹാഹിന്‍െറ ഏദനിലെ ഓഫിസിലേക്കും റോക്കറ്റാക്രമണമുണ്ടായി. ഖാലിദ് ബഹാഹ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.