തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ നടത്തിയ മുഴുവന്‍ അന്വേഷണങ്ങളുടെയും രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത വിജിലന്‍സിനോട് ഉത്തരവിട്ടു. ഈമാസം 11 നകം എല്ലാ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഇതോടൊപ്പം കേസിലെ പരാതിക്കാരനും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റുമായ ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളി കോടതിയില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കാനും ലോകായുക്ത വിജിലന്‍സ് ഡയറക്ടറോട് ഉത്തരവിട്ടു.
ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷം രൂപയായി കുറക്കുന്നതിന് മന്ത്രി ബാബു 10 കോടി കോഴ വാങ്ങിയെന്നാണ് ബിജു രമേശ് വിജിലന്‍സിനു മൊഴി നല്‍കിയത്. തുടര്‍ന്ന് വിജിലന്‍സ് മന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.