തിരുവനന്തപുരം: ബി.ജെ.പിയോട് വി.എസ്.ഡി.പിക്ക് പഴയ രീതിയിലുള്ള എതിര്‍പ്പില്ളെന്ന് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍. ബി.ജെ.പി. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ രാഷ്ട്രീയം വിഷയമായില്ല. സമുദായത്തിന്‍െറ ചില ആവശ്യങ്ങള്‍ പാര്‍ട്ടി നേതാക്കളെ ധരിപ്പിക്കുകയാണുണ്ടായതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു മുന്നണികളും തകര്‍ന്ന സാഹചര്യത്തില്‍ കേരളത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയുണ്ട്. ഈ വിഷയത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്തിയിരുന്നു. ഹിന്ദുക്കളെ മാത്രം സംഘടിപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കമെങ്കില്‍ അവരുമായി വി.എസ്.ഡി.പി (വൈകുണ്ഠസ്വാമി ധര്‍മപ്രചാരണ സഭ) സഹകരിക്കില്ളെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
സംഘടനയുടെ ആവശ്യങ്ങള്‍ നേടിത്തരാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു പാര്‍ട്ടി എന്ന നിലയില്‍ വി.എസ്.ഡി.പി. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സംഘടനയുടെ അംഗങ്ങള്‍ക്ക് മത്സരിക്കാം ഭാരവാഹികള്‍ക്ക് മത്സരിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.