തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ രാഷ്ട്രീയമായി തയാറാക്കുക എന്ന ലക്ഷ്യത്തോടെ പിണറായി വിജയന്‍െറ നേതൃത്വത്തില്‍ സി.പി.എം നടത്തുന്ന ജാഥക്ക് പേരായി- ‘നവകേരള മാര്‍ച്ച്’. ‘മതനിരപേക്ഷ, അഴിമതിമുക്ത, വികസിതകേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെയാണ് ജാഥ. പിണറായിയുടെ പാര്‍ലമെന്‍ററി രംഗത്തേക്കുള്ള സജീവ തിരിച്ചുവരവിന്‍െറ വിളംബരം കൂടിയായാണ് ജാഥയെ സി.പി.എം നേതാക്കള്‍ വീക്ഷിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാനസമിതി യോഗങ്ങളില്‍ ജാഥാംഗങ്ങളെ അടക്കം തീരുമാനിച്ചെങ്കിലും ജാഥയുടെ പേര് സംബന്ധിച്ച് തീരുമാനം ആയിരുന്നില്ല.
ജനുവരി 15ന് മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യുന്ന ജാഥ ഫെബ്രുവരി14ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമാപിക്കുമെന്ന് സി.പി.എം സംസ്ഥാനസമിതി അറിയിച്ചു. എം.വി. ഗോവിന്ദന്‍, കെ.ജെ. തോമസ്, പി.കെ. സൈനബ, എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത് എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.