കൊച്ചി: ഫോര്‍ട്ട് കൊച്ചി ദുരന്തത്തില്‍പ്പെട്ട ബോട്ടിന്‍െറ കരാര്‍ റദ്ദാക്കാന്‍ നഗരസഭ തീരുമാനിച്ചു. മേയറുടെ ചേംബറില്‍ കൂടിയ അടിയന്തര സര്‍വകക്ഷി യോഗനിര്‍ദേശത്തത്തെുടര്‍ന്നാണിത്. കരാര്‍ വ്യവസ്ഥ പ്രകാരം സുരക്ഷ ഉപകരണങ്ങള്‍ ബോട്ടില്‍ കരുതാത്തതിനാലാണിത്.
ബദല്‍ യാത്രാസംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് നഗരസഭ അടിയന്തര സഹായം തേടിയിട്ടുണ്ട്.
സ്റ്റിയറിങ് കമ്മിറ്റി തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം വീതവും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 10,000 രൂപവീതവും നല്‍കും. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഇക്ബാലിന് 50,000 രൂപയും മേയറുടെ റിലീഫ് ഫണ്ടില്‍നിന്ന് സഹായം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.