ചാവക്കാട്: തിരുവത്ര എ.സി. ഹനീഫ വധക്കേസില്‍ മുഖ്യ സാക്ഷികളിലൊരാള്‍ക്ക് ‘അജ്ഞാത’ന്‍െറ വധഭീഷണി. തിരുവത്ര ബേബി റോഡ് കാളിയകായില്‍ സെയ്തു മുഹമ്മദിന്‍െറ മകന്‍ ഷക്കീറിനാണ് (20) വധഭീഷണി. ഹനീഫ വധിക്കപ്പെടുന്ന ഈമാസം ഏഴിന് രാത്രി പരപ്പില്‍താഴം പാടം വഴി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പ്രതികള്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കാന്‍ പിടിച്ച രണ്ടുപേരിലൊരാണ് ഷക്കീര്‍.
രക്ഷപ്പെട്ട ഇവരെ പിന്തുടര്‍ന്നാണ് പ്രതികള്‍ ഹനീഫയുടെ വീട്ടിലത്തെിയതും ഹനീഫയെ വധിച്ചതും.
സംഭവത്തിലെ പ്രധാന സാക്ഷികളിലൊരാളായ ഷക്കീര്‍ പ്രതികള്‍ക്കെതിരെ കോടതിയില്‍ സാക്ഷി പറഞ്ഞാല്‍ ഹനീഫയുടെ ഗതി തന്നെയായിരിക്കും ഇയാള്‍ക്കുമെന്ന് ഗള്‍ഫിലുള്ള ഷക്കീറിന്‍െറ സഹോദരീഭര്‍ത്താവിന് വന്ന ഫോണ്‍ കോളിലൂടെയാണ് ഭീഷണിയുണ്ടായത്. ആളെ തിരിച്ചറിയാതിരിക്കാന്‍ ഇന്‍റര്‍നെറ്റ് വഴിയാണ് ഭീഷണികോള്‍ വന്നത്.
അതിനിടെ ജീവന് ഭീഷണിയുള്ളതിനാല്‍ സംരക്ഷണം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഹനീഫ വധിക്കപ്പെടുന്നതിനു മുമ്പ് നല്‍കിയ പരാതി അവഗണിച്ച പൊലീസ് മേധാവികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.