കാസര്‍കോട് സി.പി.എം പ്രവര്‍ത്തകനും തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട്ട് സി.പി.എം. പ്രവര്‍ത്തകനും തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ബി.ജെ.പി പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചു.  കാസര്‍കോട് കോടംവേളൂര്‍ സ്വദേശി നാരായണ (42) നും തൃശൂരില്‍ വാസുപുരം സ്വദേശി അഭിലാഷുമാണ് കൊല്ലപ്പെട്ടത്. അഭിലാഷ് സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുമ്പോഴായിരുന്നു ആക്രമണം.

കാസര്‍കോട് ആക്രമണത്തില്‍ നാരായണന്‍െറ സഹോദരന്‍ അരവിന്ദന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വൈകീട്ട് 3.30നായിരുന്നു സംഭവം. ബൈക്കിലത്തെിയ സംഘം കാഞ്ഞങ്ങാട് കായക്കുന്നില്‍ വെച്ചാണ് ഇരുവരെയും കുത്തിയത്. വ്യാഴാഴ്ച രാത്രി സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് രാവിലെയും നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു.

കൊലപാതകത്തെ തുടര്‍ന്ന് ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു. അഭിലാഷിന്റെ മരണത്തിന് പിന്നില്‍ സി.പി.എം ആണെന്നാരോപിച്ച് പുതുക്കാട് മണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തൃശൂര്‍ അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.