ലാത്തിചാര്‍ജിനത്തെുടര്‍ന്ന് ഓടിയ വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു

പെരുമ്പിലാവ്: പൊലീസ് ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന്  ചിതറി ഓടിയ വിദ്യാര്‍ഥികളിലൊരാള്‍  കിണറ്റില്‍വീണ് മരിച്ചു. അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി എസ്.എഫ്.ഐ പ്രവര്‍ത്തകനായ പാലക്കാട് കരിമ്പ സ്വദേശി ഷഹിനാണ് (21) മരിച്ചത്.  പൊലീസിന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് കുന്നംകുളം നിയോജക മണ്ഡലത്തിലും, ചൂണ്ടല്‍ , കണ്ടാണശേരി പഞ്ചായത്തുകളിലും സി.പി.എം ശനിയാഴ്ച ഉച്ചവരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കോളജില്‍ ഓണാഘോഷത്തോടനുബന്ധിച്ച് കെ.എസ്.യു ^എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. പിന്നീട്, വൈകീട്ട് ഏഴോടെയും ഹോസ്റ്റലിന് സമീപത്തുവെച്ച് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനമുണ്ടായി. അക്കിക്കാവ് സെന്‍റ് മേരീസ് വനിതാ കോളജിന് സമീപത്തെ വീട്ടില്‍ താമസിക്കുന്ന   വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനിടെ എസ്.ഐ നൗഷാദിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി  ലാത്തിവീശുകയായിരുന്നു. അടിയേറ്റ വിദ്യാര്‍ഥികള്‍ നാലുപാടും ഓടി. ഓട്ടത്തിനിടയിലാണ്  ആള്‍പാര്‍പ്പിലാത്ത പറമ്പിലെ കിണറില്‍ ഷഹിന്‍ വീണത്. വിദ്യാര്‍ഥി കിണറ്റില്‍ വീണ വിവരംഅറിഞ്ഞിട്ടും പൊലീസ്  അന്വേഷിക്കാനോ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. ഇത് നാട്ടുകാരെ ക്ഷുഭിതരാക്കി. ഓടിക്കൂടിയ നാട്ടുകാര്‍ ഫയര്‍ഫോഴ്സിന്‍െറ സഹായത്തോടെ വിദ്യാര്‍ഥിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.   

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.