പെരുമ്പിലാവ്: പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചതിനത്തെുടര്‍ന്ന് തൃശൂര്‍ കുന്ദംകുളത്ത് ഇന്ന് രണ്ട് മണി വരെ എല്‍.ഡി.എഫ് ഹര്‍ത്താല്‍. പൊലീസിന്‍്റെ അനാസ്ഥമൂലമാണ് അക്കിക്കാവ് റോയല്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി ഷെഹിന്‍(21) മരിച്ചതെന്നാരോപിച്ചാണ് ഹര്‍ത്താല്‍. വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരുസംഘമാളുകള്‍ രാത്രി കോളേജില്‍ നടത്തിയ ആക്രമണത്തില്‍ വ്യാപകനാശനഷ്ടമുണ്ടായി.
കോളജില്‍ ഓണാഘോഷത്തോടനുബന്ധിച്ച് കെ.എസ്.യു ഫഎസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. പിന്നീട്, വൈകീട്ട് ഏഴോടെയും ഹോസ്റ്റലിന് സമീപത്തുവെച്ച് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനമുണ്ടായി. അക്കിക്കാവ് സെന്‍റ് മേരീസ് വനിതാ കോളജിന് സമീപത്തെ വീട്ടില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനിടെ എസ്.ഐ നൗഷാദിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ലാത്തിവീശുകയായിരുന്നു. അടിയേറ്റ വിദ്യാര്‍ഥികള്‍ നാലുപാടും ഓടി. ഓട്ടത്തിനിടയിലാണ് ആള്‍പാര്‍പ്പിലാത്ത പറമ്പിലെ കിണറില്‍ ഷഹിന്‍ വീണത്. വിദ്യാര്‍ഥി കിണറ്റില്‍ വീണ വിവരംഅറിഞ്ഞിട്ടും പൊലീസ് അന്വേഷിക്കാനോ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. ഇത് നാട്ടുകാരെ ക്ഷുഭിതരാക്കി. ഓടിക്കൂടിയ നാട്ടുകാര്‍ ഫയര്‍ഫോഴ്സിന്‍െറ സഹായത്തോടെ വിദ്യാര്‍ഥിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.