ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ ഒരുരാത്രികൊണ്ടുണ്ടാക്കിയതല്ല മദ്യനയമെന്ന് പ്രമുഖ അഭിഭാഷകന്‍ അഡ്വ. കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനായുള്ള വാദം വെള്ളിയാഴ്ചയും തുടരുകയായിരുന്നു കപില്‍ സിബല്‍. ഫോര്‍ സ്റ്റാറും ഫൈവ് സ്റ്റാറും ഒന്നാണെന്ന ബാറുടമകളുടെ വാദം സിബല്‍ തള്ളി.
നികുതി സെക്രട്ടറിയുടെ ശിപാര്‍ശകള്‍ അംഗീകരിക്കണമെന്ന ബാറുടമകളുടെ വാദവും അംഗീകരിക്കാനാകില്ല. അത് സര്‍ക്കാറിന് തള്ളുകയോ കൊള്ളുകയോ ചെയ്യാനുള്ള അധികാരമുണ്ട്. മദ്യനയത്തിന്‍െറ കാര്യത്തില്‍ നികുതി സെക്രട്ടറിയെയല്ല, ഏകാംഗ കമീഷന്‍ റിപ്പോര്‍ട്ടാണ് കേരളം അടിസ്ഥാനമാക്കിയിരിക്കുന്നതെന്നും സിബല്‍ ബോധിപ്പിച്ചു.
2011ല്‍ തയാറാക്കിയ മദ്യനയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നടപ്പാക്കാന്‍ കഴിയാതെ പോകുകയായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങളുടെ നന്മ മാത്രമാണ് സര്‍ക്കാര്‍ നയത്തിന് പിന്നിലെ ലക്ഷ്യം. മദ്യനയത്തില്‍ കോടതി ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും സിബല്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.