തിരുവനന്തപുരം: അഴിമതി ആരോപണ വിധേയരായ ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ മന്ത്രിമാര്‍ പരാതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയെ തുര്‍ന്നാണ് പൊതുമരാമത്ത്, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല. അഴിമതി തടയേണ്ടത് തന്‍െറ ചുമതലയും ഉത്തരവാദിത്വവുമാണ്. അത് നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സല്യൂട്ട് വിവാദത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിങ് തന്നെ നേരില്‍കണ്ട് വിശദീകരണം നല്‍കി. ഋഷിരാജ് സിങ്ങിനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
തങ്ങളുടെ വകുപ്പില്‍ ആഭ്യന്തരമന്ത്രി കൈകടത്തുന്നെന്നും ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ ആഭ്യന്തര വകുപ്പ് ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാട്ടി മന്ത്രിമാരായ വി.കെ ഇബ്രാഹിം കുഞ്ഞും പി.ജെ ജോസഫും മുഖ്യമന്ത്രിയെ പരാതി അറിയിച്ചതായാണ് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.