തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളില്‍ 149 അധ്യാപ ക തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭാ േയാഗം തീരുമാനിച്ചു. ആര്‍ട്സ് ആൻഡ് സയന്‍സ് കോ ളജ് വൈപ്പിന്‍, ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് നിലമ്പൂര്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ തസ്തിക ഉള്‍പ്പെടെയാണിത്.
•പട്ടികജാതി വികസന വകുപ്പിെൻറ കോഴിക്കോട് ക്രസ്റ്റില്‍ എട്ട് തസ്തിക സൃഷ്ടിക്കും.
•ദേശീയ ഗെയിംസില്‍ റോവിങ്ങില്‍ സ്വർണം നേടിയ അഞ്ജലി രാജിന് എല്‍.ഡി ക്ലര്‍ക്ക് നിയമനം.
• സൈനികക്ഷേമ വകുപ്പില്‍ ജില്ലാ സൈനികക്ഷേമ ഓഫിസര്‍മാരുടെ ഒമ്പത് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണിവ.
•നിര്‍ത്തിയ കോഴിക്കോട് വികസന അതോറിറ്റി സാങ്കേതികവിഭാഗം ജീവനക്കാരായ ആറുപേരെ തദ്ദേശ എൻജിനീയറിങ് സർവിസിലേക്ക് അതത് തസ്തികയിലെ ജൂനിയര്‍ മോസ്റ്റ് എന്ന നിബന്ധനയില്‍ ലയിപ്പിക്കും.
•കവളപ്പാറ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടപ്പെട്ട മങ്ങാട്ടുതൊടിക വീട്ടില്‍ അനീഷിെൻറ ഭാര്യ അശ്വതി സുകുമാരന്‍ മലപ്പുറം ജില്ലയില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനം നല്‍കും.
•കേരഫെഡിെൻറ കരുനാഗപ്പള്ളി ഫാക്ടറിയില്‍ താല്‍ക്കാലികക്കാരായ 25 തൊഴിലാളികളെ വര്‍ക്കര്‍ തസ്തികയില്‍ യോഗ്യരാണെങ്കില്‍ സ്ഥിരപ്പെടുത്താന്‍ അനുമതി.
•കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സിലെ ടൈറ്റാനിയം സ്പോഞ്ച് പ്ലാൻറിലേക്ക് എട്ട് സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കും. നിലവില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താനും അനുമതി നല്‍കും.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.