തിരുവനന്തപുരം: 100 ദിവസംകൊണ്ട് അരലക്ഷം തൊഴിലവസരം ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട അധ്യാപകതസ്തികകൾ മൂന്ന് മാസം പിന്നിടുേമ്പാഴും അനുവദിച്ചില്ല. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച 425 അധ്യാപക തസ്തികകൾക്കുള്ള ഫയലാണ് വകുപ്പുകൾ തട്ടിക്കളിക്കുന്നത്.
തസ്തികക്കായി വിദ്യാഭ്യാസവകുപ്പ് സമർപ്പിച്ച ഫയൽ പലതവണ ധനവകുപ്പ് മടക്കി. പുതുക്കിയ രീതിയിൽ ഫയൽ സമർപ്പിക്കാനുള്ള ധനവകുപ്പ് നിർദേശപ്രകാരം സമർപ്പിച്ചെങ്കിലും തസ്തിക മാത്രം അനുവദിച്ച് ഉത്തരവിറക്കിയിട്ടില്ല. ആഗസ്റ്റ് 30ന് മുഖ്യമന്ത്രിയുടെ ആദ്യ 100ദിന കർമപരിപാടിയിൽ കോളജ്, ഹയർ സെക്കൻഡറികളിൽ ആയിരം തസ്തിക സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ ഒന്നിന് 100 ദിവസംകൊണ്ട് അരലക്ഷം തൊഴിലവസരം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിൽ 425 ഹയർ സെക്കൻഡറി അധ്യാപകതസ്തികയും 700 കോളജ് അധ്യാപക തസ്തികയും എന്ന് വ്യക്തമാക്കുകയും ചെയ്തു.
2014-15, 2015 -16 വർഷങ്ങളിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ പുതുതായി അനുവദിച്ച ബാച്ചുകളിൽ മതിയായ കുട്ടികൾ ഇല്ലെന്ന കാരണത്താൽ മാറ്റിവെച്ചവയാണ് 425 തസ്തികകൾ. മറ്റ് സ്കൂളുകളിൽ തസ്തിക അനുവദിച്ചപ്പോൾ ചുരുക്കം കുട്ടികളുടെ കുറവ് കാരണം ഇൗ സ്കൂളുകളെ തസ്തിക സൃഷ്ടിക്കുന്നതിൽനിന്ന് ഒഴിവാക്കി. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ കുട്ടികൾ വർധിച്ചെങ്കിലും തസ്തിക അനുവദിച്ചില്ല.
എയ്ഡഡ് സ്കൂളുകളിൽ ബാച്ചുകൾ അനുവദിച്ചതോടെ ഭാവിയിൽ സൃഷ്ടിക്കുന്ന തസ്തികകളിലേക്ക് അധ്യാപകരെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ ആറ് വർഷം പിന്നിട്ടിട്ടും ഇൗ സ്കൂളുകൾക്ക് തസ്തിക അനുവദിക്കാനുള്ള ഫയലാണ് ധനവകുപ്പ് തട്ടിക്കളിക്കുന്നത്. ആറ് വർഷമായി ഇൗ സ്കൂളുകളിൽ ശമ്പളമില്ലാതെയാണ് അധ്യാപകർ ജോലി ചെയ്യുന്നത്.
അഞ്ച് ഹയർ സെക്കൻഡറി ബാച്ചുകളിലെ കുട്ടികൾ ഇവിടെനിന്ന് പഠനം പൂർത്തിയാക്കി ഇറങ്ങിയെങ്കിലും അധ്യാപകർക്ക് ഇപ്പോഴും ശമ്പളമില്ല. എയ്ഡഡ് കോളജുകളിൽ 721 അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ 24ന് ചേർന്ന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നേരേത്തയുണ്ടായിരുന്ന മാനദണ്ഡപ്രകാരം ആയിരത്തോളം അധ്യാപക തസ്തികകൾ സൃഷ്ടിക്കേണ്ട സ്ഥാനത്താണ് ധനവകുപ്പിെൻറ ചെലവുചുരുക്കലിൽ തസ്തികകളുടെ എണ്ണം 721ലേക്ക് ചുരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.