സാങ്കേതിക തകരാര്‍; 6000 മൈല്‍ പിന്നിട്ട ജെറ്റ് എയര്‍വേസ് തിരിച്ചുപറന്നു

ലണ്ടന്‍: ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്ന് ടോക്യോയിലേക്ക് പറന്ന ബ്രിട്ടീഷ് ജെറ്റ് എയര്‍വേസ് വിമാനം ബി.എ7,  6000 മൈല്‍ പിന്നിട്ട ശേഷം തിരിച്ചു പറന്നു. വ്യാഴാഴ്ച ഉച്ചക്ക് ലണ്ടനില്‍ നിന്ന് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറ് മൂലം വടക്കന്‍ സൈബീരിയയിലെ നോവോസിബ്രിസ്കിലത്തെിയ ശേഷം മടങ്ങുകയായിരുന്നു. 11 മണിക്കൂറിനുള്ളില്‍ ടോക്യോയില്‍ എത്തുമായിരുന്ന വിമാനം അര്‍ധരാത്രിയോടെ ഹീത്രു എയര്‍പോര്‍ട്ടില്‍ മടങ്ങിയത്തെി. സാങ്കേതിക തകരാര്‍ പരിഹരിച്ച് 24 മണിക്കൂറിന് ശേഷമാണ് വെള്ളിയാഴ്ച രാവിലെ 10.30ന് വിമാനം വീണ്ടും ടോക്യോയിലേക്ക് പറന്നത്.

യൂറോപ്യന്‍ യൂനിയന്‍ നിയമപ്രകാരം നിശ്ചയിച്ച സമയത്തില്‍ നിന്ന് വിമാനം മൂന്ന് മണിക്കൂര്‍ വൈകിയാല്‍ 600 യൂറോ (ഏകദേശം 45000രൂപ) വിമാന കമ്പനി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഈ നിയമപ്രകാരം ജെറ്റ് എയര്‍വേസ് രണ്ട് കോടിയിലധികം രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ലണ്ടനിലേക്ക് വരാനായി ടോക്യോ വിമാനത്താവളത്തില്‍ കാത്തുനിന്നവര്‍ക്കും ജെറ്റ് എയര്‍വേസ് നഷ്ടപരിഹാരം നല്‍കേണ്ടി വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.