തുര്‍ക്കിയില്‍ രണ്ടിടങ്ങളില്‍ സ്ഫോടനം; എട്ടു മരണം

അങ്കാറ: തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ പൊലീസുകാരനുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനങ്ങള്‍ നടന്നത്. സംഭവത്തിന് പിന്നില്‍ കുര്‍ദ് വിമതരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മര്‍ദിന്‍ പ്രവിശ്യയിലെ കിസില്‍തിപ്പ് ജില്ലയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. പൊലീസ് വാഹനത്തെ ലക്ഷ്യമാക്കി നടന്ന സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇതില്‍ ഒരാള്‍ പൊലീസുകാരനാണ്. 30ലധികം പേര്‍ക്ക് പരിക്കേറ്റു. ദിയാര്‍ബകീറിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഇവിടെ അഞ്ച് പൊലീസുകാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം, കുര്‍ദ് വിമതരുടെ ആക്രമണത്തില്‍ 11 സൈനികര്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.