അഭയാര്‍ഥി നിയമം കടുപ്പിച്ച് ഹംഗറിയും

ബുഡാപെസ്റ്റ്: പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് അഭയാര്‍ഥി പ്രവാഹം തുടരുന്നതിനിടെ കടുത്ത നിയമ നടപടിയുമായി
ഹംഗറി രംഗത്ത്. അനുമതിയില്ലാതെ രാജ്യത്തേക്ക് കടക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതടക്കമുള്ള നിയമം ഹംഗറി നടപ്പാക്കി.

ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും യൂറോപ്പിലേക്ക് കടക്കുന്ന അഭയാര്‍ഥികളുടെ പ്രധാന പാതയാണ് ഹംഗറി. ജര്‍മനി ലക്ഷ്യം വെച്ചാണ് അഭയാര്‍ഥികള്‍ ഹംഗറിയില്‍ പ്രവേശിക്കുന്നത്. തിങ്കളാഴ്ചയാണ് ഹംഗറി അതിര്‍ത്തി അടച്ചത്. അഭയാര്‍ത്ഥികളെ തുരത്താന്‍ അതിര്‍ത്തിയില്‍ ഉടനീളം മുള്‍വേലികള്‍ തീര്‍ത്തിരുന്നു.  സെര്‍ബിയയില്‍ നിന്നും അഭയാര്‍ഥി ക്യാമ്പുകളിലേക്കുള്ള യാത്രയും  നിരോധിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി മുതലാണ് നിയമം നിലവില്‍ വന്നത്. രാജ്യത്തേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ക്രിമിനല്‍ നടപടിയായാണ് കണക്കാക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ,നാടുകടത്തല്‍ എന്നിവയായിരിക്കും ലഭിക്കുക.

ജര്‍മനിയും കഴിഞ്ഞ ദിവസം അതിര്‍ത്തികള്‍ അടച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി ഓസ്ട്രിയയില്‍നിന്ന് ജര്‍മനിയിലേക്കുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് ഞായറാഴ്ച 12 മണിക്കൂര്‍ അടച്ചിട്ടു. അതിര്‍ത്തികള്‍ അടച്ചതോടെ, ഇതുവരെ സൗജന്യമായി രാജ്യത്തത്തൊമായിരുന്ന അഭയാര്‍ഥികള്‍ക്ക് ഇനി യാത്രാ രേഖകള്‍ തരപ്പെടുത്തേണ്ടിവരും. ഗ്രീസ്, ഹംഗറി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.