ഹെല്‍സിങ്കി: അഭയാര്‍ഥികള്‍ക്ക് തന്‍െറ വസതി വിട്ടുനല്‍കുമെന്ന് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി ജുഹ സിപില. അഭയാര്‍ഥിപ്രശ്നം പരിഹരിക്കുന്നതിന് രാജ്യത്തെ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പലായനം ചെയ്യുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെ സഹായിക്കാന്‍ യു.എന്‍ ശ്രമം തുടരുന്നതിനിടെയാണ് സിപിലയുടെ സഹായ വാദ്ഗാനം. 1,20,000 അഭയാര്‍ഥികളെ ഗ്രീസ്, ഇറ്റലി, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ പങ്കിട്ടെടുക്കണമെന്ന ആവശ്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ നിര്‍ബന്ധം ചെലുത്തേണ്ട ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ ഫിന്‍ലാന്‍ഡിലുള്ള തന്‍െറ വസതി അഭയാര്‍ഥികള്‍ക്കായി നല്‍കാമെന്നാണ് അറിയിച്ചത്.
അടുത്ത വര്‍ഷം മുതല്‍ തന്‍െറ വസതി അഭയാര്‍ഥികള്‍ക്കായി മാറ്റിവെക്കാനാണ് സിപിലയുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.