ആക്രമണ ശ്രമം തകര്‍ത്തു; ഏഴു തീവ്രവാദികളെ വധിച്ചു

ലാഹോര്‍: പാക് പഞ്ചാബ് പ്രവിശ്യയിലെ സര്‍ക്കാര്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തീവ്രവാദികള്‍ നടത്താനിരുന്ന ആക്രമണ ശ്രമം പാക് സുരക്ഷാസേന പരാജയപ്പെടുത്തി. സംഭവത്തില്‍ ഏഴു തീവ്രവാദികളെ വധിച്ചു. നിയമവിഭാഗത്തിന്‍േറതടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ 12ഓളം വരുന്ന തീവ്രവാദികള്‍ പദ്ധതിയിട്ടതായ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇവരെ വധിച്ചതെന്ന് പഞ്ചാബ് പൊലീസിലെ കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്മെന്‍റ് അറിയിച്ചു. തീവ്രവാദ പ്രതിരോധ സേന ശൈഖ്പുര ജില്ലയിലെ ചാക് ചാര്‍ രസാലയിലെ ഒരു വീട് റെയ്ഡ് ചെയ്യുകയും ആക്രമികളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാല്‍, ഇതനുസരിക്കാതെ സൈന്യത്തിനുനേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്‍െറ തിരിച്ചടിയിലാണ് ഏഴു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.സ്ഫോടക വസ്തുക്കള്‍, ഗ്രനേഡുകള്‍, കലാഷ്നികോവ് തോക്കുകള്‍, തിരകള്‍ എന്നിവ ഇവരില്‍നിന്ന് കണ്ടെടുത്തു. പഞ്ചാബ് പ്രവിശ്യയില്‍ ജൂലൈ 23ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍  തകര്‍ക്കാന്‍ പദ്ധതിയിട്ട അഞ്ച് തീവ്രവാദികളെ സുരക്ഷാസേന കൊലപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.