ദമസ്കസ്: സിറിയയിൽ െഎ.എസ് ഭീകരർ നടത്തിയ സ്ഫോടനത്തിൽ 44 പേർ കൊല്ലെപ്പട്ടു. വടക്ക് കിഴക്കൻ സിറിയയിലെ കുർദ് നിയന്ത്രണത്തിലുള്ള ഖമിഷ്ലിയിലാണ് സഫോടനം നടന്നത്. സിറിയയിലെ ഒൗദ്യോഗിക ചാനലാണ് വാർത്ത പുറത്ത് വിട്ടത്. സ്േഫാടന വസ്തുക്കൾ നിറച്ച ട്രക്ക് കുർദ് സുരക്ഷാ ആസ്ഥാനത്ത് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് യു.കെ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന അറിയിച്ചത്. പരിക്കേറ്റവർക്ക് രക്തം ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മുമ്പും ഇൗ മേഖലയിൽ െഎ.എസ് ആക്രമണം നടത്തിയിട്ടുണ്ട്. സിറിയയുടെ വടക്കൻ പ്രദേശങ്ങളിൽ കുർദുകളുടെ പിന്തുണയോടെ അമേരിക്ക നേതൃത്വം നൽകുന്ന സഖ്യകക്ഷികൾ വ്യോമാക്രമണം നടത്തുന്നുണ്ട്. അമഖ് വാർത്ത ഏജൻസിയിലൂടെയാണ് െഎ.എസ് ആക്രമണത്തിെൻറ ഉത്തരവാദിത്വം ഏറ്റെടുത്തത്.
VIDEO: Aftermath of the deadly #Qamishli blasts that killed at least 44 https://t.co/nMgJMvkkkf #Syria pic.twitter.com/ye2R7g4hEv
— Sputnik (@SputnikInt) July 27, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.