ലോകം ചുറ്റല്‍ പൂര്‍ത്തിയാക്കാന്‍ സോളാര്‍ ഇംപള്‍സ്–2 ഈജിപ്തില്‍നിന്ന് പുറപ്പെട്ടു

കൈറോ: ലോകം ചുറ്റാനിറങ്ങിയ സൗരവിമാനം സോളാര്‍ ഇംപള്‍സ് -2 യാത്രയുടെ അവസാനഭാഗം പൂര്‍ത്തിയാക്കുന്നതിന് ഈജിപ്തില്‍നിന്ന് പുറപ്പെട്ടു. അബൂദബിയിലേക്കാണ് സോളാര്‍ ഇംപള്‍സിന്‍െറ അവസാന യാത്ര.
സൗരോര്‍ജമുപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന വിമാനത്തെ നിയന്ത്രിക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡുകാരനായ പൈലറ്റ് ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡാണ്. മെച്ചപ്പെട്ട ഒരു ലോകത്തിനുവേണ്ടിയുള്ള ഊര്‍ജസംരക്ഷണ പദ്ധതിയാണിതെന്ന് കൈറോയില്‍നിന്ന് യാത്ര തിരിക്കുന്നതിനുമുമ്പ് 58കാരനായ പിക്കാര്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു. അബൂദബിയിലേക്ക് കഴിഞ്ഞയാഴ്ച തുടങ്ങാനിരുന്ന യാത്ര കാറ്റിനത്തെുടര്‍ന്നും പിക്കാര്‍ഡിന്‍െറ രോഗാവസ്ഥയത്തെുടര്‍ന്നും മാറ്റിവെക്കുകയായിരുന്നു. ലോകം ചുറ്റിയുള്ള 35,000 കിലോമീറ്റര്‍ യാത്രയില്‍ പിക്കാര്‍ഡും സ്വിസ് സംരംഭകനും പൈലറ്റുമായ ആന്‍ഡ്രേ ബോഴ്സ്ച്ബെര്‍ഗുമാണ് വിമാനത്തെ നിയന്ത്രിച്ചത്. 8924 കിലോമീറ്റര്‍ നീളമുള്ള പസഫിക് ഘട്ടത്തില്‍ ബോഴ്സ്ച്ബെര്‍ഗായിരുന്നു വിമാനം പറത്തിയത്. സ്പെയിനില്‍നിന്നാണ് സോളാര്‍ ഇംപള്‍സ് -2 കൈറോയിലത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.