സിറിയന്‍ വിമതര്‍ ഫലസ്തീന്‍ ബാലനെ കഴുത്തറുത്തു കൊന്നു

ഡമസ്കസ്: അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ വിമതര്‍ ഫലസ്തീന്‍ ബാലനെ കഴുത്തറുത്ത് കൊന്നു. ദൃശ്യങ്ങള്‍ വിമതര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു. ഫലസ്തീനിലെ ഖുദ്സ് ബ്രിഗേഡ് സിറിയയിലെ അസദ് സര്‍ക്കാറിനെ പിന്തുണക്കുന്നു എന്നാരോപിച്ചാണ് ക്രൂരമായ കൊലപാതകം. അലപ്പോയിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിനു സമീപമാണ് സംഭവം. ഫലസ്തീനില്‍ ഇസ്രായേലിനെതിരെ സായുധ പോരാട്ടം നടത്തുന്ന സംഘമാണ് ഖുദ്സ് ബ്രിഗേഡ്.  അസദ് സര്‍ക്കാറിനെ പിന്തുണക്കുന്ന ഖുദ്സ് അംഗമായ 10 വയസ്സുകാരനെ ട്രക്കില്‍ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കഴുത്തറുത്തത്. കുട്ടിയുടെ തല വായുവില്‍ ഉയര്‍ത്തിപ്പിടിക്കുകയും മൃതദേഹത്തിനു മുകളില്‍ വെക്കുകയും ചെയ്യുന്നതോടെ വിഡിയോ അവസാനിക്കുന്നു. അക്രമികള്‍തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ പിന്തുണയുള്ള വിമത വിഭാഗം നൂറുദ്ദീന്‍ അല്‍സിന്‍കിയെന്ന സംഘടനയില്‍ പെട്ടവരാണ് ഫലസ്തീനി കുട്ടിയെ കൊന്നത്. കൊലപാതകത്തില്‍ അമേരിക്കന്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.