ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു പുരോഹിതനെയും ബുദ്ധ നേതാവിനെയും വെട്ടിക്കൊന്നതിെൻറ നടുക്കം മാറും മുേമ്പ ഹിന്ദു പുരോഹിതന് നേരെ വീണ്ടും ആക്രമണം. ആയുധധാരികളായ സംഘത്തിെൻറ വെേട്ടറ്റ ഇയാൾ ഗുരുതര നിലയിലാണ്. സത്കിറ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ശ്രീ രാധ ഗോവിന്ദ ക്ഷേത്രത്തിലെ പൂജാരി ബാബാ സിന്ദു റായ് ആണ് അക്രമിക്കപ്പെട്ടത്.
ക്ഷേത്രത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റായിയെ ഉള്ളിൽ കടന്ന എട്ടംഗ സായുധസംഘം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. മറ്റുള്ളവർ എത്തുന്നതിന് മുമ്പ് ഉടൻ അക്രമികൾ രക്ഷപ്പെടുകയും ചെയ്തു. ധാക്ക റസ്റ്റോറൻറിൽ െഎ.എസ് ഭീകരർ നടത്തിയ വെടിവെപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കവെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയോടെ റസ്റ്റോറൻറിലേക്ക് ഇരച്ചു കയറിയ െഎ.എസ് ഭീകരർ വെടിവെപ്പ് നടത്തുകയും ഏറ്റുമുട്ടലിൽ ബന്ദികളടക്കം 30 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ അടുത്തിടെയായി ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, സൂഫി, ശിയാ വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.