സിറിയ: ഇറാനില്‍ നിന്ന് റഷ്യയുടെ വ്യോമാക്രമണം

ഡമസ്കസ്: സിറിയയിലെ വിമത നിയന്ത്രിത പ്രദേശങ്ങളില്‍ റഷ്യ വ്യോമാക്രമണങ്ങള്‍ രൂക്ഷമാക്കി. ഇറാനിലെ വ്യോമസേനാ കേന്ദ്രം ഉപയോഗപ്പെടുത്തിയാണ് ചൊവ്വാഴ്ച അലപ്പോയും ഇദ്ലിബും അടക്കമുള്ള പ്രദേശങ്ങളില്‍ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.

പടിഞ്ഞാറന്‍ ഇറാനിലെ ഹമദാന്‍ വ്യോമകേന്ദ്രമാണ് റഷ്യ ആക്രമണത്തിന് ഉപയോഗിക്കുന്നത്. അലപ്പോയില്‍ കഴിഞ്ഞ ദിവസം ആക്രമണത്തില്‍ 19 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇത് റഷ്യയുടെ ആക്രമണത്തില്‍തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് ഇറാനില്‍നിന്ന് ആക്രമണം നടത്തുന്നത്. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ വിഭാഗത്തെ സഹായിക്കുന്ന നിലപാടാണ് റഷ്യയും ഇറാനും നേരത്തേ മുതല്‍ സ്വീകരിച്ചത്.

ഇറാഖിലെയും ഇറാനിലെയും കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ റഷ്യ അനുവാദം ചോദിച്ചതായി നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിറിയയിലെ ഐ.എസ് സ്വാധീന മേഖലകളിലും മുമ്പ് അന്നുസ്റ ഫ്രണ്ട് എന്നറിയപ്പെട്ട വിമത നിയന്ത്രിത പ്രദേശങ്ങളിലുമാണ് ആക്രമണം നടത്തിയതെന്ന് റഷ്യ അറിയിച്ചു. റഷ്യയുടെ സൈനികരെ വഹിച്ചുള്ള വിമാനങ്ങള്‍ ഇറാനിലത്തെിയ ചിത്രങ്ങള്‍ നേരത്തേ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍, എത്രത്തോളം സൈനികരും യുദ്ധസാമഗ്രികളും എത്തി എന്നത് വ്യക്തമായിട്ടില്ല. ഇറാന്‍െറ സഹായം ആക്രമണങ്ങള്‍ക്കുള്ള യാത്ര 60 ശതമാനം കുറക്കാന്‍ സഹായിക്കും. സമയവും ചെലവും കുറക്കാന്‍ പുതിയ കേന്ദ്രം സഹായിക്കുമെന്ന് റഷ്യന്‍ അധികൃതര്‍ അവകാശപ്പെട്ടു. സിറിയയില്‍തന്നെയുള്ള റഷ്യയുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത വലിയ വിമാനങ്ങളടക്കം ഇറാനിലെ കേന്ദ്രത്തിലത്തെിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.