കാബൂളില്‍ യു.എസ് എംബസിക്ക് സമീപം സ്ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബൂളില്‍ അമേരിക്കന്‍ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 105 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വിദേശിയാണെന്നും മറ്റുള്ളവരെല്ലാം അഫ്ഗാന്‍ സിവിലിയന്മാരാണെന്നും ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊല്ലപ്പെട്ട മൂന്നുപേര്‍ നാറ്റോയുടെ അഫ്ഗാനികളായ കരാറുകാരാണ്.

ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ശനിയാഴ്ച ഉച്ചയോടെയാണ് ഇവിടെ സ്ഫോടനം നടന്നത്. ചില വിദേശികളുടെ വാഹനം സ്ഫോടനത്തില്‍ തകര്‍ന്നതായും പരിക്കേറ്റവരില്‍ കുട്ടികള്‍ ഉള്‍പ്പെട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആക്രമണങ്ങള്‍ നടക്കുന്ന മേഖലയാണിത്.

ഈമാസം 10ന് കാബൂള്‍ വിമാനത്താവളത്തിന് സമീപം നടന്ന ആക്രമണത്തില്‍ നാല് സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച വിവിധ ചാവേര്‍ സ്ഫോടനങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.