കാബൂള്‍: അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളിലെ രാജ്യാന്തര വിമാനത്താവള പ്രവേശ കവാടത്തിനരികെ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു മരണം. 16 പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളം വഴി യാത്രചെയ്യേണ്ട വിദേശ പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് താലിബാന്‍ വക്താവ് അവകാശപ്പെട്ടു. സംഘത്തിലെ ആരെങ്കിലും ആക്രമണത്തിനിരയായോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
പുതിയ താലിബാന്‍ നേതാവിനെ പ്രഖ്യാപിച്ച ശേഷം രാജ്യത്ത് താലിബാന്‍ ആക്രമണം കൂടുതല്‍ ശക്തമാണ്. തിങ്കളാഴ്ച വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ചെക്പോയന്‍റിലേക്ക് ചാവേര്‍ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനും നാലു സിവിലിയന്മാരുമാണ് മരിച്ചത്. ഒരു പിഞ്ചുകുഞ്ഞും ദാരുണമായി കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു.
വെള്ളിയാഴ്ച തുടരെയുണ്ടായ മൂന്നു വന്‍ സ്ഫോടനങ്ങളുടെ ആഘാതത്തില്‍നിന്ന് രാജ്യം മുക്തമാകും മുമ്പെയാണ് വീണ്ടും സമാന സംഭവം. കാബൂളിലെ പൊലീസ് അക്കാദമി, നാറ്റോ സൈനിക ആസ്ഥാനം, ഷാഹ് ഷഹീദ് സൈനിക താവളം എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 50 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.