ഹിജാബ് ധരിച്ചതിന് യുവതിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

വാഷിങ്ടണ്‍: അമേരിക്കയില്‍ ഡെന്‍റല്‍ ക്ളിനിക്കില്‍ ജോലി ചെയ്യുന്ന മുസ്ലിം യുവതിയെ ഹിജാബ് ധരിച്ചതിന്‍െറ പേരില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഓഫിസില്‍ ‘നിഷ്പക്ഷമായ സാഹചര്യം’ നിലനില്‍ക്കേണ്ടതിനാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതെന്നാണ് ക്ളിനിക് മേധാവിയുടെ വിശദീകരണം. വിര്‍ജീനിയയിലെ ഡെന്‍റല്‍ ക്ളിനിക്കില്‍ ജോലി ചെയ്യുന്ന നജഫ് ഖാന്‍ എന്ന സ്ത്രീക്കാണ് മുസ്ലിം വസ്ത്രധാരണത്തിന്‍െറ പേരില്‍ ജോലി നഷ്ടപ്പെട്ടത്.

അഭിമുഖത്തിന്‍െറ സമയത്തും ജോലിയുടെ ആദ്യ ദിവസങ്ങളിലും നജഫ് ഹിജാബ് ധരിച്ചിരുന്നില്ല. പിന്നീട് ഹിജാബ് ധരിച്ച് വരാന്‍ തുടങ്ങിയതോടെയാണ് നടപടി നേരിട്ടത്. ഓഫിസില്‍ ഇത്തരം വസ്ത്രധാരണം പാടില്ളെന്നുപറഞ്ഞ് തന്നോട് ഹിജാബ് ഉപേക്ഷിക്കാന്‍ ക്ളിനിക്കുടമ ആവശ്യപ്പെട്ടതായി നജഫ് പറയുന്നു. എന്നാല്‍, തന്‍െറ മതപരമായ ആചാരമാണിതെന്ന് മറുപടി നല്‍കിയെങ്കിലും ഉടമ സമ്മതിച്ചില്ല. ഒന്നുകില്‍ ഹിജാബ് ധരിക്കാതെ ജോലി ചെയ്യുക, അല്ളെങ്കില്‍ ജോലി ഉപേക്ഷിക്കുക എന്നായിരുന്നു അയാളുടെ മറുപടി -യുവതി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.