വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മുഖ്യ 'ഹാക്കറും' കമ്പ്യൂട്ടര്‍ വിദഗ്ധനുമായ ജുനൈദ് ഹുസൈന്‍ (21) വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
സിറിയയില്‍ യു.എസ് നടത്തുന്ന ആക്രമണങ്ങള്‍ക്കിടെയാണ് സംഭവം.
ബ്രിട്ടീഷ് വംശജനായ ജുനൈദ് ഹുസൈന്‍ നിരവധി യുറോപ്യന്‍ രാജ്യങ്ങളുടെ വെബ് സൈറ്റുകള്‍ ഐ.എസിനു വേണ്ടി ഹാക്ക് ചെയ്തിട്ടുണ്ട്. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഐ.എസ് ഭീകരരെ നിയോഗിച്ചിരുന്നവരില്‍ പ്രധാനിയുമാണ്. യുഎസിന്‍്റെ സെന്‍ട്രല്‍ കമാന്‍ഡിന്‍്റെ യുട്യൂബ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെയുള്ള നിരവധി സൈറ്റുകള്‍ ഇയാള്‍ ഹാക്ക് ചെയ്തിട്ടുണ്ട്. ഇയാളുടെ മരണം പെന്‍്റഗണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ബെര്‍മിങാം സ്വദേശിയായ ജുനൈദ് 2013ലാണ് ഐ.എസില്‍ ചേര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.