അസം പൗരത്വം: രാജ്യത്ത് ചോരപ്പുഴ ഒഴുകുമെന്ന്  മമത

ന്യൂഡൽഹി: അസമിലെ ദേശീയ പൗരത്വ പട്ടികയിൽ നിന്ന് 40 ലക്ഷം പേരെ പുറത്താക്കാനുള്ള നീക്കം രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് കളമൊരുക്കുമെന്നും ഇവിടെ രക്തപ്പുഴ ഒഴുകുമെന്നും പശ്ചി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

ബി.ജെ.പി ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും മമത ഡൽഹിയിൽ പറഞ്ഞു. പട്ടികയിൽ നിന്ന് ഒഴിവാക്കിയവർ അസമിൽ എങ്ങനെ ജീവിക്കും,  എവിടെ നിന്ന് ഭക്ഷണം കഴിക്കും. എവിെട അഭയം തേടുമെന്നും മമത ചോദിച്ചു. ഒരാൾ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാൻ ബി.ജെ.പി ആരാണ്.? അവർ മാത്രമാണോ ഇന്ത്യക്കാരായുള്ളതെന്നും മമത ചോദിച്ചു.

അതേസമയം, മമത ബാനർജി ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അമിത്ഷാ പ്രതികരിച്ചു. മമത വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അവരുടെ വാക്കുകൾ കേട്ട് താൻ െഞട്ടിയതായും അമിത്ഷാ വ്യക്തമാക്കി.

Tags:    
News Summary - ‘‘Civil War," Warns Mamata Banerjee On Assam List-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.