അജ്മീർ: ആർ.എസ്.എസും ബി.ജെ.പിയും വിദ്വേഷം പടർത്തുേമ്പാൾ കോൺഗ്രസ് സ്നേഹംെകാണ് ട് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി. താൻ പാർലമെൻറിൽ നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തപ്പോൾ അദ്ദേഹത്തിെൻറ മുഖത്ത് വെറുപ്പാണ് കാണാനായതെന്നും ആ സാഹചര്യത്തെ അദ്ദേഹത്തിന് നേരിടാനായില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും ഉള്ളിലുള്ള ഭീതിയുടെ പ്രതിഫലനമാണ് അവർ പടർത്തുന്ന വെറുപ്പ്. ഭീതിയില്ലാതെ വിദ്വേഷമുണ്ടാവില്ല. കോൺഗ്രസിന് ഭയമില്ലാത്തതിനാൽ വിദ്വേഷം പടർത്തുന്നില്ല. ഇതാണ് ഇരു പാർട്ടികളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. വിദ്വേഷത്തെ സ്നേഹംകൊണ്ടു മാത്രമേ കീഴടക്കാനാവൂ എന്നും കോൺഗ്രസ് സേവാദളിെൻറ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
മഹാത്മ ഗാന്ധി, സർദാർ പേട്ടൽ, സുഭാഷ്ചന്ദ്ര ബോസ് തുടങ്ങിയവരൊന്നും തന്നെ ജയിലിൽ കഴിയവെ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചില്ല. പക്ഷേ, വി.ഡി. സവർക്കർ അങ്ങനെ ചെയ്തു. കാരണം സവർക്കറുടെ ഉള്ളിൽ ഭീതിയുണ്ടായിരുന്നു. പതിനഞ്ചോ ഇരുപതോ വരുന്ന സംഘത്തിനു വേണ്ടിയാണ് നരേന്ദ്ര മോദി രാജ്യത്തെ കൊണ്ടുപോവുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.