മുംബൈ: ജോലിയെവിടെ എന്ന് രാജ്യത്തെ യുവാക്കൾ ചോദിക്കുമ്പോൾ ചന്ദ്രനെ നോക്കാൻ പറയുകയാണ് കേന്ദ്ര സർക്കാറെന്ന് രാഹുൽ ഗാന്ധി. രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ചന്ദ്രയാൻ ദൗത്യത്തെ കൂട്ടുപിടിക്കുകയാണ്. മഹാരാഷ്ട്രയിലെ ലത്തൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ആർട്ടിക്കിൾ 370നെ കുറിച്ചും ചന്ദ്രയാനെ കുറിച്ചും മാത്രമാണ് കേന്ദ്ര സർക്കാർ മിണ്ടുന്നത്. രാജ്യം നേരിടുന്ന നിരവധിയായ പ്രശ്നങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണ്.
15 സമ്പന്നരുടെ 5.5 ലക്ഷം കോടി രൂപയുടെ കടമാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. നോട്ട് നിരോധനം ഗുണം ചെയ്തില്ലെങ്കിൽ തന്നെ തൂക്കിലേറ്റിക്കോളൂ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നോട്ട് നിരോധനം ആർക്കാണ് ഗുണം ചെയ്തതെന്ന് രാഹുൽ ചോദിച്ചു.
രാജ്യത്തെ കർഷകരുടെ ദുരിതത്തെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ മാധ്യമങ്ങളും ഒന്നും പറയുന്നില്ലെന്ന് രാഹുൽ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.