ഗൊരഖ്പുർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തിപരമായ പരാ മർശങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗൊരഖ്പുർ പൊലീസ് ട്വിറ്ററിലൂടെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. അപകീർത്തി കേസിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെയുള്ള നാല ാമത്തെ അറസ്റ്റാണിത്.
മാധ്യമപ്രവർത്തകൻ പ്രശാന്ത് കനൂജിയ അറസ്റ്റിലായതിന് പിന്നാലെ, സ്വകാര്യ വാർത്താ ചാനൽ മേധാവി ഇഷിക സിങ്, എഡിറ്റർ അനൂജ് ശുക്ല എന്നിവരെ ഞായറാഴ്ച യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചാനലിലെ സംവാദത്തിനിടെ ഒരു വനിത യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ചാനൽ മേധാവിക്കും എഡിറ്റർക്കും എതിരായ നടപടി. സ്ത്രീ നടത്തിയ അവകാശവാദങ്ങൾ പരിശോധിക്കാതെ സംപ്രേഷണം ചെയ്തുവെന്നു പറഞ്ഞാണ് അറസ്റ്റ്.
ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രമസമാധാന നില പരിഗണിച്ചാണ് ചാനൽ മേധാവിയുടെയും എഡിറ്ററുടെയും അറസ്റ്റ് എന്ന് ഗൗതംബുദ്ധ നഗർ പൊലീസ് അറിയിച്ചത്. ഇതിനു പുറമെ, മതിയായ അനുമതിയില്ലാതെയാണ് ചാനൽ പ്രവർത്തിക്കുന്നത് എന്ന ഇൻഫർമേഷൻ വകുപ്പ് നൽകിയ പരാതിയിൽ മറ്റൊരു കേസും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.