ഡൽഹി: വിഭജന കാലത്ത് ഇന്ത്യയിൽ തുടർന്ന മുസ്ലിംകൾ രാജ്യത്തിന് ഒരു ഗുണവും ചെയ്തില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയരുന്ന പശ്ചാത്തല ത്തിൽ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് യോഗിയുടെ അഭിപ്രായ പ്രകടനം.
‘അവർ വിഭജനത്തെ എതിർക്കണമായിരുന്നു. വിഭജനമാണ് പാക്കിസ്താൻ എന്ന രാഷ്ട്രത്തിന്റെ പിറവിക്ക് കാരണം. ഒരു പ്രത്യേക സമുദായത്തിലെ ഭീരുക്കളായ ആളുകൾ മെത്തയിൽ ഇരിക്കുകയും ഈ നിയമത്തിനെതിരെ പ്രതിഷേധിക്കാൻ സ്ത്രീകളെയും കുട്ടികളെയും പുറത്തേക്ക് വിടുകയുമാണ്.’
സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ശാഹീൻബാഗിലെ പ്രതിഷേധം സമാധാനപരമല്ല. പ്രദേശത്തെ താമസക്കാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ശാഹീൻബാഗിൽ പ്രതിഷേധിക്കുന്ന നൂറുകണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബിരിയാണി വിളമ്പുകയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.