ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഴിമതി ആരോപണങ്ങളിൽ മുക്കികൊല്ലുമെന്ന് പറഞ്ഞ ബി.ജെ.പി നേതാക്കൾ സ്വയം കുഴിച്ച കുഴിയിൽ വീണു. ബി.ജെ.പി മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരിയപ്പയും കേന്ദ്രമന്ത്രി എച്ച്.എൻ അനന്ത് കുമാറുമാണ് സ്വന്തം അഴിമതി വിളിച്ച് പറഞ്ഞ് വെട്ടിലായത്. ഒരുചടങ്ങിനിടെ വേദിയിലിരുന്ന് സ്വകാര്യ സംഭാഷണം നടത്തുന്നതിനിടെയാണ് സ്വന്തം അഴിമതിക്കഥകൾ, മുമ്പിലിരുന്ന മെക്ക് ഒാണായിരുന്നുവെന്ന് അറിയാതെ വിളിച്ച് പറഞ്ഞ് ഇരു നേതാക്കളും പുലിവാൽ പിടിച്ചിരിക്കുന്നത്.
കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ 1000 കോടിയുടെ അഴിമതി ആരോപണമാണ് യെദ്യൂരിയപ്പയും ഉന്നയിച്ചിരിക്കുന്നത്. ഇൗ അഴിമതി ആരോപണം അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ഉന്നയിക്കാവുന്ന മൂർച്ചയേറിയ ആയുധമെന്ന നിലക്കായിരുന്നു ഇരുവരുടെയും ചർച്ച മുന്നോട്ട് പോയത്. ഇതിനിടെയാണ് നമ്മൾ എത്ര അഴിമതി നടത്തിയിരിക്കുന്നുവെന്നും ഖനി മാഫിയകളിൽ നിന്ന് വാങ്ങിയ പണം ബി.ജെ.പി കേന്ദ്രനേതൃത്ത്വത്തിന് കൈമാറിയിട്ടില്ലെന്നുംയെദ്യൂരിയപ്പ പറഞ്ഞത്.കോൺഗ്രസാണ് ഇരുവരുടെയും രഹസ്യ സംഭാഷണം അടങ്ങുന്ന സി.ഡി പുറത്ത് വിട്ടത്. സ്വന്തം അഴിമതി രഹസ്യമായെങ്കിലും സമ്മതിക്കുന്ന ഇരു നേതാക്കൾക്കുമെതിരെ നടപടി എടുക്കാൻ ബി.ജെ.പിക്ക് ധൈര്യം ഉണ്ടോ എന്നാണ് ഇപ്പോൾ കോൺഗ്രസ് ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.