താജ് മഹോത്സവം ഇത്തവണ രാമചരിതം

ലഖ്നോ: ഇൗ വർഷത്തെ താജ് മഹോത്സവത്തിെൻറ സന്ദേശത്തിൽ ഇന്ത്യയുടെ മുഗൾ പാരമ്പര്യം ഉണ്ടാകില്ല. പകരം ‘ലോർഡ് രാമ’ ആയിരിക്കും കേന്ദ്ര ബിന്ദു. ഷിൽഗ്രാമിൽ ഇൗ മാസം 18 മുതൽ 27 വരെ നടക്കുന്ന മഹോത്സവത്തിൽ ഗവർണർ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പെങ്കടുക്കും. ശ്രീരാമനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള നൃത്ത നാടകത്തോടെയാണ് ആഘോഷം തുടങ്ങുകയെന്നും സംഘാടക സമിതി അറിയിച്ചു. 

താജ് മഹോത്സവത്തിെൻറ സന്ദേശത്തിൽ വരുത്തിയ മാറ്റത്തെ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ന്യായീകരിച്ചു. രാജ്യത്തിെൻറ മൂല്യങ്ങൾ രാഷ്ട്രീയത്തിനും മതത്തിനും മുകളിലാണെന്ന് അദ്ദേഹം പറഞ്ഞു. മുഗൾ പൈതൃകം ഒഴിവാക്കിയതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് വിജയ് ശിവഹാരെയും രംഗത്തുവന്നു. വിമർശനം ഉന്നയിക്കുന്ന പ്രതിപക്ഷ കക്ഷികൾ ഹിന്ദുക്കളാണോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ, ഭരണപരാജയത്തിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബി.െജ.പി സർക്കാറിെൻറ തന്ത്രമാണിതെന്ന് സമാജ്വാദി പാർട്ടി വക്താവ് ഘനശ്യാം തിവാരി പറഞ്ഞു. 

ലോക പൈതൃക പദവിയിലുള്ള താജ്മഹൽ കാണാനാണ് പലഭാഗത്തുനിന്നും സന്ദർശകർ വരുന്നത്. എന്നാൽ, ബി.ജെ.പി സർക്കാർ അത് നഷ്ടപ്പെടുത്തുകയാണ് -അദ്ദേഹം പറഞ്ഞു. മഹോത്സവം നടത്തുന്നതിൽ സർക്കാറിന് പങ്കില്ലെന്നും ഒാർഗനൈസിങ് കമ്മിറ്റിക്കാണ് ഇതിെൻറ ചുമതലയെന്നുമാണ് ഒൗദ്യോഗിക വിശദീകരണം.

Tags:    
News Summary - This Year's Taj Mahotsav Will Celebrate Lord Ram Instead of Mughal Culture-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.